ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പുതിയ കാവ്യബോധത്തിന്റെയും ആശയപരിവര്‍ത്തനത്തിന്റെയും അന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്ന മൂന്നു കവികള്‍ മലയാള കവിതയെ നവചക്രവാളത്തിലേക്കു വിമോചിപ്പിച്ചു. കുമാരനാശാന്, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന് എന്നിവരായിരുന്നു അവര്‍. മഹാകാവ്യങ്ങളുമായി നിയോക്ലാസിക് പാരമ്പര്യത്തില്‍ നിന്ന് ആരംഭിച്ച ഉള്ളൂരും വള്ളത്തോളും വളരെ വേഗമാണ് പുതുഭാവുകത്വത്തെ പുല്കിയത്. വി. സി. ബാലകൃഷ്ണപ്പണിക്കര്‍, സി. എസ്. സുബ്രഹ്മണ്യന് പോറ്റി എന്നിവരായിരുന്നു ഈ നവതരംഗത്തിന്റെ പതാകവാഹകര്‍.
1907-ല്‍ രചിച്ച 'വീണപൂവ്' എന്ന ചെറുകാവ്യത്തിലൂടെ കുമാരനാശാന് (1873 - 1924) ആ നവീനതയുടെ വിപ്ലവത്തിന് അരങ്ങൊരുക്കി. എസ്. എന്‍. ഡി. പി. യോഗത്തിന്റെ ആദ്യ സെക്രട്ടറിയും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ബാംഗ്ലൂരിലും കൊല്‍ക്കത്തയിലും സംസ്കൃത വിദ്യാഭ്യാസം നേടിയയാളുമായ കുമാരനാശാന് സാമൂഹികരംഗത്തും കാവ്യരംഗത്തും ഉണ്ടായി വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ എളുപ്പം കഴിഞ്ഞു. തത്ത്വചിന്താപരമായിരുന്നു ആശാന്റെ കവിത. സാമൂഹികമാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന നവോത്ഥാനസ്വരവും അതില്‍ മുഴങ്ങി. 'നളിനി', 'ലീല', 'ചിന്താവിഷ്ടയായ സീത', 'പ്രരോദനം', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥ' എന്നിവയാണ് ആശാന്റെ പ്രധാന ഖണ്ഡകാവ്യങ്ങള്‍. 'പുഷ്പവാടി', 'വനമാല', 'മണിമാല' എന്നീ കവിതാസമാഹാരങ്ങളുമുണ്ട്. സ്വാമി വിവേകാനന്ദന്റെ 'രാജയോഗ'ത്തിന്റെ പരിഭാഷ, ബാലരാമായണം എന്നിവയാണ് ആശാന്റെ മറ്റു പ്രധാന കൃതികള്‍.
മണിപ്രവാളകൃതികള്‍, കൈകൊട്ടിക്കളിപ്പാട്ടുകള്‍, വാല്മീകി രാമായണവിവര്‍ത്തനം, ചിത്രയോഗം മഹാകാവ്യം, സംസ്കൃത നാടക പരിഭാഷകള്‍ തുടങ്ങിയവയുമായി സാഹിത്യരംഗത്തു നിറഞ്ഞു നിന്നിരുന്ന വള്ളത്തോള്‍ നാരായണമേനോന് (1878 - 1958) 'ബധിരവിലാപം' (1910)എന്ന ലഘുകാവ്യത്തോടെ പുതിയ കാവ്യസരണിയുടെ മുഖ്യപ്രയോക്താക്കളില്‍ ഒരാളായി. 'ഗണപതി', 'ബന്ധനസ്ഥനായ അനിരുദ്ധന്', 'ഒരു കത്ത്', 'ശിഷ്യനും മകനും', 'അച്ഛനും മകളും', 'മഗ്ദലന മറിയം' എന്നിവയാണ് വള്ളത്തോളിന്റെ ഖണ്ഡകാവ്യങ്ങള്‍. കവിതകളുടെ സമാഹാരങ്ങളാണ് എട്ടുഭാഗങ്ങളുള്ള 'സാഹിത്യമഞ്ജരി'. പ്രകൃതി സൗന്ദര്യത്തിന്റെയും ദേശീയതയുടെയും കവിയായിരുന്നു വള്ളത്തോള്‍. കേരളത്തോടും ഭാരതത്തോടുമുള്ള ഭക്തിയും പ്രേമവും അദ്ദേഹത്തിന്റെ കവിതയെ കാല്പനിക സുന്ദരമാക്കി. പദസൗന്ദര്യം കൊണ്ടും ലാളിത്യം കൊണ്ടും അവ ജനപ്രിയമായി. കേരളകലാമണ്ഡലം സ്ഥാപിച്ചതും വള്ളത്തോള്‍ ആയിരുന്നു.
മഹാപണ്ഡിതനായിരുന്നു ഉള്ളൂര്‍. കവിതയില്‍ മാത്രമല്ല ഗവേഷണത്തിലും സാഹിത്യ ചരിത്രരചനയിലും യശ:സ്തംഭമായി നില്ക്കുന്നു. സംസ്കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍ നിന്നു തുടങ്ങിയ അദ്ദേഹം ആശാനും വള്ളത്തോളിനും പിന്നാലേ നവീനകാവ്യസരണിയില്‍ എത്തിച്ചേര്‍ന്നു. ഉള്ളൂരിന്റെ 'ഉമാ കേരളം' മഹാകാവ്യം കിടയറ്റ രചനയായി പരിഗണിക്കപ്പെടുന്നു. 'ചിത്രശാല', 'പിംഗള', 'കര്‍ണഭൂഷണം', 'ഭക്തിദീപിക' എന്നീ ഖണ്ഡകാവ്യങ്ങളും 'കിരണാവലി', 'താരഹാരം', 'തരംഗിണി', 'അരുണോദയം', 'മണിമഞ്ജുഷ', 'ഹൃദയകൗമുദി', 'ദീപാവലി', 'രത്നമാല', 'അമൃതധാര', 'കല്പശാഖി', 'തപ്തഹൃദയം' എന്നീ സമാഹാരങ്ങളുമാണ് ഉള്ളൂരിന്റെ മുഖ്യകാവ്യകൃതികള്‍.
നാലപ്പാട്ട് നാരായണമേനോന്, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, കുറ്റിപ്പുറത്തു കേശവന് നായര്‍, വരിക്കോലില്‍ കേശവന് ഉണ്ണിത്താന്, വള്ളത്തോള്‍ ഗോപാല മേനോന്, കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പ്, വി. ഉണ്ണികൃഷ്ണന് നായര്‍, കെ. എം. പണിക്കര്‍, ബോധേശ്വരന്‍, പള്ളത്തു രാമന്, കെ. കെ. രാജാ, മേരി ജോണ്‍ കൂത്താട്ടുകുളം, കടത്തനാട്ടു മാധവിയമ്മ, എം. ആര്. കൃഷ്ണവാരിയര്‍, മലേഷ്യാ രാമകൃഷ്ണപിള്ള, ശാസ്തമംഗലം രാമകൃഷ്ണപിള്ള, അരീപ്പറമ്പില്‍ നാരായണ മേനോന്, വി. പി. കെ. നമ്പ്യാര്‍, പന്തളം കെ. പി. രാമന് പിള്ള, എന്‍. ഗോപാല പിള്ള തുടങ്ങിയ ഒട്ടേറെ സ്മരണീയരായ കവികള്‍ ഈ തലമുറയിലും പിന്നാലേയുമായി ഉണ്ടായി.
ഗദ്യസാഹിത്യത്തിനു പ്രാധാന്യം കൈവന്നതായിരുന്നു ആധുനിക സാഹിത്യത്തിന്റെ മുഖമുദ്ര. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിലും നോവൽ എന്ന സാഹിത്യശാഖ പിറക്കുകയുണ്ടായി. ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ആംഗലേയ നോവൽ സാഹിത്യവുമായുള്ള പരിചയം മാത്രമല്ല, മലയാളത്തിൽ നോവലുകൾ പിറക്കുവാൻ കാരണമായി ഭവിച്ചതു, മറിച്ചു പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഇംഗ്ലണ്ടിൽ നിലനിന്നിരുന്ന സാമൂഹ്യവ്യവസ്ഥിതികൾക്ക് സമാനമായ അന്തരീക്ഷം കൊളോണിയൽ ഭരണത്തിനുകീഴിലുള്ള കേരളത്തിലും ദൃശ്യമായിരുന്നു. ആ ദേശങ്ങളിൽ നോവലെഴുത്തിനെ സ്വാധീനിച്ച ഘടകങ്ങൾ; പ്രസാധന ഉപകരണങ്ങളുടെ ലഭ്യത, ജനങ്ങളിൽ പൊതുവെ കാണപ്പെട്ടിരുന്ന സാഹിത്യാഭിരുചി, ദേശീയതാവബോധം എന്നിവയെല്ലാം കേരളത്തിലും ദൃശ്യമായിരുന്നു.
മലയാളകവിതയിൽ നവോത്ഥാനത്തിന്റെ തുടക്കക്കാരനായ കുമാരനാശാനാകട്ടെ അതുവരെ മലയാളത്തിൽ കാണാതിരുന്ന സർഗാത്മകതയോടെ കവിതകൾ എഴുതിയ സാഹിത്യകാരനായിരുന്നു. നിത്യമായ ആത്മീയ അവബോധം ആശാന്റെ കവിതകളെ മലയാളം സാഹിത്യത്തിലെ നവോത്ഥാനകാലഘട്ടത്തിന്റെ മുഖമുദ്രകളാക്കി. നിയോക്ലാസിക്ക് രീതികളിൽ മഹാകാവ്യങ്ങൾ എഴുതാതിരുന്ന കുമാരനാശാൻ എഴുതിയത്രയും ഖണ്ഡകാവ്യങ്ങളായിരുന്നു. ഒരു വീണ പൂവ് (1907), നളിനി (1911), ലീല (1914), ചിന്താവിഷ്ടയായ സീത (1919), കരുണ (1923) എന്നീ കൃതികളെല്ലാം തന്നെ ആശാന്റെ കാവ്യാത്മകത വിളിച്ചോതുന്നവയാണു്. ശ്രീനാരായണഗുരുവുമായിട്ടുള്ള സമ്പർക്കവും മദ്രാസ്, ബാംഗ്ലൂർ, കൽക്കത്ത എന്നീ നഗരങ്ങളിലുള്ള താമസവും കുമാരനാശാനു കുറേകൂടി വ്യക്തമായ ജീവിതദർശനങ്ങൾ നൽകിയെന്നും കവിതയിൽ അവ വേണ്ടവണ്ണം പ്രതിഫലിക്കുകയും ചെയ്തുവെന്നു നിരൂപകർ കരുതുന്നു.
മഹാകവികളിൽ വള്ളത്തോൾ നാരായണമേനോനായിരുന്നു കൂടുതൽ ജനകീയനായ കവി. അനാചാരങ്ങൾക്കെതിരെയും ദേശീയോദ്ഗ്രഥനത്തിനായും അദ്ദേഹം കവിതകൾ എഴുതിയപ്പോൾ പിൽക്കാലങ്ങളിൽ വന്ന സാഹിത്യകാരന്മാരെ എളുപ്പം സ്വാധീനിക്കുവാൻ അദ്ദേഹത്തിനായി. വള്ളത്തോളിന്റെ സുഹൃത്തുകൂടിയായ നാലപ്പാട്ട് നാരായണമേനോന്റെ കൃതികളിലാണു് വള്ളത്തോളിന്റെ സ്വാധീനം ഏറെ ദൃശ്യമാകുന്നതു്. എങ്കിൽ തന്നെയും നാരായണമേനോന്റെ കണ്ണുനീർതുള്ളി എന്ന വിലാപകാവ്യം റൊമാന്റിസസത്തിലേക്കും ആശാന്റെ സ്വാധീനത്തിലേക്കുമാണു് വിരൽ ചൂണ്ടുന്നതു്. പൊതുവെ ഈ കാലഘട്ടത്തിലെ മഹാകവികൾ എല്ലാവരും തന്നെ നിയോക്ലാസിക്ക് കവിതകൾ എഴുതി പിന്നീട് റൊമാന്റിസിസത്തിലും റിയലിസത്തിലും കവിതകൾ എഴുതിയവരായിരുന്നു.
കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ശിക്ഷണത്തിൽ വളർന്ന ഉള്ളൂർ പരമേശ്വര അയ്യർ എന്ന മഹാകവി ഉപരിപഠനത്തിനും അതുമൂലം പാശ്ചാത്യ സാഹിത്യ രൂപങ്ങളുമായി സമ്പർക്കത്തിനും കൂടുതൽ അവസരം ലഭിച്ച വ്യക്തിയായിരുന്നു. ഉമാകേരളം എന്ന നിയോക്ലാസിക്ക് രീതിയിലുള്ള മഹാകാവ്യമാണു് ഉള്ളൂരിനെ പ്രശസ്തനാക്കിയതു്. അദ്ദേഹത്തിനു ലഭ്യമായ വിദ്യഭ്യാസം കൈമുതലാക്കി കേരളസാഹിത്യചരിതം എന്ന സാഹിത്യപഠനഗ്രന്ഥവും ഉള്ളൂരിനു എഴുതാൻ കഴിഞ്ഞിട്ടുണ്ടു്. മഹാകവിത്രയങ്ങളിൽ റൊമാന്റിസിസം ഏറ്റവും കുറവ് രചനകൾ ദൃശ്യമാക്കിയിരിക്കുന്നതും ഒരു പക്ഷെ ഉള്ളൂരായിരിക്കും.
പ്രാചീന മലയാളസാഹിത്യം
എഴുത്തച്ഛനു മുൻപുള്ള കാലത്തെ മലയാള സാഹിത്യത്തെയാണ് പ്രാചീന മലയാളസാഹിത്യം എന്ന് വിവക്ഷിക്കുന്നത്. പ്രാചീനകാലത്ത്, കരിന്തമിഴിൽ സംസ്കൃതം കലർന്ന ഒരു മിശ്രഭാഷയായിട്ടായിരുന്നു മലയാളം നിലനിന്നിരുന്നത്. പ്രാചീനമലയാളകാലത്തെ ഭാഷാശാസ്ത്രജ്ഞർ രണ്ടു ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. കരിന്തമിഴ് കാലമെന്നും മലയാണ്മക്കാലമെന്നും.
കരിന്തമിഴ് കാലം
പഴന്തമിഴിന്റെ അതിപ്രസരമുള്ള കാലഘട്ടമാണ് കരിന്തമിഴ് കാലം. 'രാമചരിതം' എന്ന കൃതിക്ക് മുൻപുള്ള കാലഘട്ടമാണിത്. ഈ കാലഘട്ടത്തെ വിവക്ഷിക്കാൻ പൂർവപ്രാചീനമെന്നും, പതതന്ത്രകാലമെന്നും മറ്റു പലപേരുകളും ഭാഷാശാസ്ത്രജ്ഞർ ഉപയോഗിക്കുന്നു. മലയാളഭാഷയുടെ ശൈശവത്തെക്കുറിക്കുന്ന ഈ കാലഘട്ടത്തിൽ സാഹിത്യകൃതികളെപ്പറ്റി വ്യക്തമായ അറിവില്ല. വൈദികവിഷയത്തിലുള്ള ചില പാട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു.
മലയാണ്മക്കാലം
പഴന്തമിഴിൽ നിന്ന് വേറിട്ട് മലയാളം സ്വതന്ത്രഭാഷയഅയി രൂപപ്പെട്ടുതുടങ്ങിയ കാലഘട്ടമാണിത്. ഇവിടം മുതലാണ് ഒരുവിധം വ്യക്തമായ മലയാളസാഹിത്യചരിത്രം ആരംഭിക്കുന്നത്. ' രാമചരിത'ത്തിന്റെ രചനാകാലമാണിത്. ആദിദ്രാവിഡഭാഷയും സംസ്കൃതവും കലർന്ന 'മണിപ്രവാള'രൂപത്തിലായിരുന്നു ഈ കാലഘട്ടത്തിലെ സാഹിത്യസൃഷ്ടികൾ. മണിപ്രവാളസാഹിത്യത്തിന്റെ ലക്ഷണഗ്രന്ഥമായ 'ലീലാതിലകം' ആവിർഭവിച്ചത് ഈ കാലഘട്ടത്തിലാണ്. "ഭാഷാ സംസ്കൃതയോഗോ മണിപ്രവാളം" എന്ന് മണിപ്രവാളത്തിന് ലീലാതിലകത്തിൽ ലക്ഷണവും കല്പിച്ചിട്ടുണ്ട്. "ദ്രമിഡസംഘാക്ഷരമെതുകമോന വൃത്തവിശേഷയുക്തം പാട്ട്" എന്ന് പാട്ടിന്റെ ലക്ഷണവും. പ്രാചീനമലയാളത്തെ സംബന്ധിച്ചിടത്തോളം പാട്ടിനും മണിപ്രവാളത്തിനും ലക്ഷണം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.
- പതിനാലാം ശതകം
പതിനാലാം ശതകമായപ്പോൾ പ്രാചീനമലയാളമായ മലയാണ്മ (മലയാഴ്മ) സാഹിത്യകൃതികളാൽ സമ്പന്നമാകാൻ തുടങ്ങി. അച്ചിചരിതങ്ങളും സന്ദേശകാവ്യങ്ങളും ചമ്പുക്കളും ധാരാളമുണ്ടായി. പക്ഷേ, ഈ കൃതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ അവ്യക്തമായിത്തന്നെ നിൽക്കുന്നു.
- പതിനഞ്ചാം ശതകം
പതിനഞ്ചാം ശതകമായപ്പോൾ പ്രാചീനമലയാളത്തിൽ മറ്റു ചില സവിശേഷതകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാട്ടും, മണിപ്രവാളവും നിലനിൽക്കുന്ന കാലഘട്ടത്തിൽത്തന്നെ ഇവ രണ്ടിലും പെടാത്ത കൃതികൾ ആവിർഭവിച്ചു. നിരണം കവികളെന്നും കണ്ണശ്ശന്മാരെന്നും പ്രസിദ്ധരായ നിരണത്ത് രാമപ്പണിക്കർ, വെള്ളാളല്ലൂർ ശങ്കരപ്പണിക്കർ, മലയിൻകീഴ് മാധവപ്പണിക്കർ എന്നീ മൂന്നുപേരുടെ രചനകൾ ശ്രദ്ധേയമാണ്. കണ്ണശ്ശരാമായണം, ഭാരതം, ഭാഗവതം, ശിവരാത്രിമാഹാത്മ്യം എന്നിവ രാമപ്പണിക്കരുടെയും ഭാരതമാല ശങ്കരപ്പണിക്കരുടെയും ഭഗവത്ഗീത മാധവപ്പണിക്കരുടെയും കൃതികളാണെന്ന് കരുതുന്നു. പഴന്തമിഴും സംസ്കൃതവും കൂടിക്കലർന്ന ഭാഷാരീതിയായിരുന്നു നിരണം കൃതികളിലും ഉണ്ടായിരുന്നത്. ശ്രീവല്ലഭകീർത്തനം, നളചരിതം പാട്ട് തുടങ്ങിയ കൃതികളും ഈ കാലഘട്ടത്തിലുണ്ടായ മറ്റ് പാട്ടുകൃതികളാണ്.
പ്രാചീനമലയാളത്തിലെതന്നെ മറ്റൊരു കൃതിയാണ് ചെറുശ്ശേരിയുടെ 'കൃഷ്ണഗാഥ'. നിരണം കവികൾക്കുശേഷം പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ കൃതിയായി ഇതിനെ കരുതുന്നു. മണിപ്രവാളത്തിൽനിന്നും അകന്ന ശുദ്ധമായ മലയാളത്തിൽ രചിക്കപ്പെട്ട മഹാകാവ്യമാണ് കൃഷ്ണഗാഥ. ശുദ്ധമലയാളത്തിൽ ചമയ്ക്കപ്പെട്ട ആദ്യകാവ്യമായാണ് കൃഷ്ണഗാഥ പരിഗണിക്കപ്പെടുന്നത്.
തുള്ളൽ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കുഞ്ചൻ നമ്പ്യാർ പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷയെയും സാഹിത്യത്തെയും ഫലിതപ്രധാനമായ ആഖ്യാനശൈലിയാൽ സമ്പുഷ്ടമാക്കി.
നവീന മലയാളസാഹിത്യം
ക്ലാസിക്കൽ കാലഘട്ടം
ചെറുശ്ശേരിനമ്പൂതിരിയുടെ കൃഷ്ണഗാഥ മലയാളസാഹിത്യത്തിന്റെ ക്ലാസിക്കൽ കാലഘട്ടത്തിന് തുടക്കം കുറിച്ചു എന്ന് പറയാം. എങ്കിലും, കൈരളിയെ ആധുനിക ദശകങ്ങളിലേക്ക് കൈപിടിച്ചുനടത്തിയതിന്റെ മുഴുവൻ പ്രശംസയും ചെന്നുചേരുന്നത് തുഞ്ചത്തെഴുത്തച്ഛനിലാണ്. ഭക്തിപ്രസ്ഥാനത്തിന്റെ വക്താവും പ്രയോക്താവുമായിരുന്ന അദ്ദേഹം ഇന്ന് 'മലയാളഭാഷയുടെ പിതാവ്' എന്ന് പ്രകീർത്തിക്കപ്പെടുന്നു. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ എഴുത്തച്ഛന്റെ പ്രധാന കൃതികൾ മഹാഭാരതം കിളിപ്പാട്ട്, അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം എന്നിവയാണ്.
Really helpful and enlightening.Thankyou
ReplyDeletevery helpful information
ReplyDeletevery very helpful, wow
ReplyDeleteThis comment has been removed by the author.
ReplyDeleteNYC Superb
ReplyDeleteTHank you
ReplyDeleteസൂപ്പർ
ReplyDeleteVery helpful
ReplyDeletevery helpful
ReplyDeleteVery Very Helpful
ReplyDeleteThank you
ReplyDeletePoli njangalude examinn valare upakarapradamayi
ReplyDeleteVery helpful. Thank you
ReplyDeleteHard Rock Hotel & Casino Lake Tahoe - Mapyro
ReplyDeleteHard 여주 출장샵 Rock Hotel & Casino 원주 출장마사지 Lake Tahoe is a 5-star eco-friendly resort 원주 출장안마 situated close to the historic Lake Tahoe 정읍 출장마사지 Stateline. Rating: 7.7/10 · 2,610 reviews 서울특별 출장안마